കരിപ്പൂർ വിമാന ദുരന്തം മരണം 14 ആയി 15 പേർക്ക് ഗുരുതര പരിക്ക്

14 പേർ മരിച്ചതായും 15 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും  വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു

0

 

 

 

https://www.facebook.com/100301158345818/videos/347206486668677/?t=0

UPDATING….

Deeply distressed to hear about tragic plane crash of Air India Express flight at Kozhikode, Kerala. Spoke to Kerala Governor Arif Mohammed Khan & inquired about the situation. Thoughts & prayers with affected passengers, crew members & their families: President Ram Nath Kovind

Image

Image

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളതയിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി വിമാനം രണ്ടായി പിളര്ന്നതായി .ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന് വലിയ അപകടമാണ് സംഭവിച്ചതെന്നാണ് വിവരങ്ങൾ.14 പേർ മരിച്ചതായും 15 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും  വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു , രണ്ടു പേർ മരണപെട്ടതായി ടി വി എം എൽ എ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട് അറിയിച്ചു മരിച്ചതിൽ ഒരാൾ വിമാനത്തിന്റെ പൈലറ്റാണ് ഒട്ടേറെപ്പേർക്ക് കാര്യമായ പരുക്കുകളുണ്ട്. 20 പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവരുടെ പരുക്ക് ഗുരുതരമല്ല. മെഡിക്കൽ സംഘം പരുക്കേറ്റ യാത്രക്കാർക്ക് അടിയന്തര ചികിൽസ ലഭ്യക്കി ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോടുള്ള ആശുപത്രികളിലേക്ക് ആംബുലൻസി എത്തിച്ചുകൊണ്ടിരിക്കയാണ് വിമാനത്തിന്റെ പൈലറ്റ് മരിച്ചുവെന്നുമാണ വിവരം.

Pained by the plane accident in Kozhikode. My thoughts are with those who lost their loved ones. May the injured recover at the earliest. Spoke to Kerala CM regarding the situation. Authorities are at the spot, providing all assistance to the affected: PM Narendra Modi (File pic)

Image

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെയാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 191 യാത്രക്കാരുണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. ഇതില്‍ ഒരു പൈലറ്റ് മരിച്ചെന്നാണ് വിവരം. വിമാനത്തിന് സാരമായ കേടുപാടുകള്‍. യാത്രക്കാര്‍ക്ക് പരുക്കുമുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റുന്നു.
വിമാനം 35 അടിയോളം താഴ്ചയിലേക്ക് വീണുവെന്ന് ടിവി.ഇബ്രാഹിം എംഎല്‍എ പറഞ്ഞു. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഇവരുടെ പരുക്ക് ഗുരുതരമല്ല. ദുബായില്‍ നിന്നെത്തിയ വിമാനമാണ് ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വീണത്.
റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദുബായിൽ നിന്നു കോഴിക്കോട്ടേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തിൽ പെട്ടത്

We must remember that it is a tabletop runway at Kozhikode. There seems to have been injuries among all the passengers & some of them are unconscious. An NDRF team has been rushed to the spot & should be reaching any time there to join search &rescue operation: NDRF DG SN Pradhan
കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കരിപൂർ വിമാനാപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടർമാർ, ഐ.ജി. അശോക് യാദവ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

PM Narendra Modi spoke to Kerala CM Pinarayi Vijayan on phone about Karipur plane crash. CM informed PM that a team of officials including Kozhikode & Malappuram District Collectors & IG Ashok Yadav have arrived at the airport & participating in the rescue operation: Kerala CMO

Image

Image

 

You might also like

-