പാലാരിവട്ടം പാലം 24.52 കോടി നഷ്ടപരിഹാരം വേണം സർക്കാർ

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുൻപാണ് പാലാരിവട്ടം മേൽപ്പാലത്തിന് ബലക്ഷയം സംഭവിച്ചത്. നിയമപ്രകാരം മൂന്ന് വർഷം തികയുന്നത് വരെയുള്ള ഏല്ലാ തകരാറുകളും പരിഹരിക്കേണ്ടത് നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സാണ്.

0

കൊച്ചി: പാലാരിവട്ടം പാലം തകര്‍ച്ചയില്‍ കരാർ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ. പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നല്‍കിയത്. പാലം കൃത്യമായി നിർമ്മിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. ഇത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കി. കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടീസിൽ പറയുന്നു.

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുൻപാണ് പാലാരിവട്ടം മേൽപ്പാലത്തിന് ബലക്ഷയം സംഭവിച്ചത്. നിയമപ്രകാരം മൂന്ന് വർഷം തികയുന്നത് വരെയുള്ള ഏല്ലാ തകരാറുകളും പരിഹരിക്കേണ്ടത് നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സാണ്. 2019 ഒക്ടോബര്‍ 12 വരെയായിരുന്നു നിയമപ്രകാരമുള്ള ഡിഫക്റ്റ് ലൈബലിറ്റി കാലാവധി. ഇതിന് മുന്നോടിയായി തന്നെ ബലക്ഷയം കണ്ടെത്തിയതിനാല്‍ പാലം പുനര്‍നിര്‍മിക്കാന്‍ ചെലവ് വരുന്ന 24.52 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്

2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പെയാണ് മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചത്. പാലത്തിലെ ടാറിളകി റോഡും തകർന്ന നിലയിലായിരുന്നു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.2014 സെപ്റ്റംബറിൽ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്‌ നിര്‍മാണം ആരംഭിച്ച പദ്ധതി 2016 ഒക്ടോബര്‍ 12നാണ് ഉദ്ഘാടനം ചെയ്തത്. ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് 2020 സെപ്റ്റംബർ 28നാണ് പാലത്തിന്‍റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

You might also like

-