ഓടുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹത്തില്‍ പാതി മാത്രമാണ് വസ്ത്രമുണ്ടായിരുന്നത്. സ്ത്രീയെ ആരോ അപായപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

0

കോയമ്പത്തൂർ| ഓടുന്ന കാറിൽ നിന്ന് പെൺകുട്ടിയുടെ ശരീരം പുറത്തേക്ക് വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് ല്‍. ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു കോയമ്പത്തൂര്‍ നഗരത്തിലെ ചിന്നംപാളയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. പീളമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹത്തില്‍ പാതി മാത്രമാണ് വസ്ത്രമുണ്ടായിരുന്നത്. സ്ത്രീയെ ആരോ അപായപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സ്കോര്‍പിയോ കാറില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സമീപത്തുകൂടി മറ്റ് വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ദേഹത്ത് ഗുരുതര പരിക്കുകൾ ഉണ്ട്. ആരാണ് മരിച്ചതെന്ന് ഇത് വരെ തിരിച്ചറിയാൻ ആയിട്ടില്ല. ദൃശ്യത്തിലെ കാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ കൊയമ്പത്തൂർ മെഡിക്കൽ കോളേജിലാണ് മൃതദേഹം. പീളമേട് പൊലീസിനാണ് കേസിൻ്റെ അന്വേഷണ ചുമതല. രണ്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം.

You might also like

-