ഫ്രാങ്കോ മുളക്കലിനെതിരായ പരാതി നിരീക്ഷിക്കുന്നു, സഭ വിശ്വസികൾക്കൊപ്പം

ബിഷപ്പ് സിനഡിൽ പങ്കെടുക്കാനെത്തിയ കർദിനാൾമാർ മാർപാപ്പയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പ് സിനഡിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, ഒസ്വാൾഡ് ഗ്രേഷ്യസ് എന്നിവരാണ് മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.

0

ഡൽഹി :ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് നിരീക്ഷിച്ചു വരികയാണെന്ന് വത്തിക്കാൻ ഇന്ത്യയിലെ കര്‍ദിനാള്‍മാരെ അറിയിച്ചു. ബിഷപ്പ് സിനഡിൽ പങ്കെടുക്കാനെത്തിയ കർദിനാൾമാർ മാർപാപ്പയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പ് സിനഡിനിടെ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, ഒസ്വാൾഡ് ഗ്രേഷ്യസ് എന്നിവരാണ് മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ അടക്കമുള്ളവരായിട്ടായിരുന്നു കൂടിക്കാഴ്ച.മുമ്പും കർദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് അടക്കമുള്ളവർ കേസ് വിവരം മുതിർന്ന വത്തിക്കാൻ അംഗങ്ങളുമായി സംസാരിച്ചിരുന്നു. എന്നാൽ ബിഷപ്പ് അറസ്റ്റിലായതിന് ശേഷം ഇത് ആദ്യമായാണ് ചർച്ച നടത്തുന്നത്. കേസ് സൂക്ഷ്മായി നിരീക്ഷിക്കുന്നതായും പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയുന്നതിനായി കാക്കുകയാണെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ അറിയിച്ചു.

ഇന്ത്യയിലെ ജുഡിഷ്യല്‍ സംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നാണ് മൂന്ന് കര്‍ദിനാള്‍മാരും സഭാ നേതൃത്വത്തോട് പറഞ്ഞത്. സത്യം പുറത്ത് വരും, എല്ലാവര്‍ക്കും നീതി കിട്ടുമെന്ന് ഉറപ്പാണെന്നും കര്‍ദിനാള്‍മാര്‍ പിന്നീട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നവെന്നും കര്‍ദിനാള്‍മാര്‍ പറഞ്ഞു.

സഭയുടെ നവീകരണത്തിലും പള്ളികള്‍ക്ക് പുതു ഊര്‍ജവും ജീവനും പകരാനുള്ള തീരുമാനങ്ങള്‍ റോമിലെ യോഗത്തില്‍ ഉണ്ടാകുമെന്നും വാര്‍ത്താകറിപ്പില്‍ വ്യക്തമാക്കുന്നു. ബിഷപ്പ് ഫ്രാങ്കോയെ പൊലീസ് ചോദ്യം ചെയ്യുന്ന വേളയില്‍ ജലന്ധര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി വത്തിക്കാന്‍ അഡ്മിസ്ട്രേറ്ററെ നിയോഗിച്ചിരുന്നു. തുടര്‍ നടപടികള്‍ കോടതിയിലെ കേസിന്‍റെ പുരോഗതിക്ക് അനുസരിച്ചേ ഉണ്ടാകൂവെന്ന സൂചനയാണ് വത്തിക്കാന്‍ നല്‍കുന്നത്.

ഇന്ത്യയിലെ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളുടെ മനസെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍മാർ പറഞ്ഞു.അതേസമയം ജലന്ധർ രൂപതയുടെ താത്ക്കാലിക അഡ്മിനിസ്ട്രേറ്ററായി അന്റോണിയോ ഗേഷ്യസ് റൂഫീ നോ ചുമതലയേറ്റു.

You might also like

-