കന്യാസ്ത്രീയുടെ പരാതി എനിക്ക് കിട്ടിയിട്ടില്ല: ആലഞ്ചേരി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

അഞ്ചര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെ കര്‍ദിനാളിന് പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീപറഞ്ഞു

0

കോട്ടയം: കന്യാസ്ത്രീയുടെ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പരാതി ഉണ്ടെങ്കില്‍ തന്നെ അത് ജലന്ധര്‍ രൂപതയാണ് അന്വേഷിക്കേണ്ടത്. അതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയുമായി കന്യാസ്ത്രീ വന്നിരുന്നുവല്ലോ എന്നുള്ള ചോദ്യത്തിന് സഭാ തര്‍ക്കവുമായി ബന്ധമുളള കാര്യം സംസാരിക്കാനാണ് വന്നതെന്നും ആലഞ്ചേരി പറഞ്ഞു.

അതേസമയം, കന്യാസ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഞ്ചര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിനിടെ കര്‍ദിനാളിന് പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീപറഞ്ഞു. 2014ലാണ് പീഡനം തുടങ്ങിയത്. ഒാരോ മാസം ഇടവിവട്ട് മഠത്തില്‍ എത്തിയ ബിഷപ് തന്നെ രണ്ടു വര്‍ഷത്തോളം 13 തവണ പീഡിപ്പിച്ചു. കുറുവിലങ്ങാട് പള്ളി വികാരിയെ കാണാന്‍ പോകുമ്പോള്‍ 2016ലാണ് കര്‍ദിനാളിന് പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും വത്തിക്കാന് പരാതി നല്‍കാനും കര്‍ദിനാള്‍ പറഞ്ഞതായും കന്യാസ്ത്രീ മൊഴി നല്‍കി. കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച്‌ ഇ മെയില്‍ വഴി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയിരുന്നെന്നും മൊഴിയില്‍ പറയുന്നു.

കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ ബിഷപ് മഠത്തില്‍ താമസിച്ചിരുന്നുവെന്നതിന്‍റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മഠത്തിലെ രജിസ്റ്റര്‍ രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

You might also like

-