നരേന്ദ്രമോദിയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അപമാനിചെന്നാരോപിച്ച് ഡോ. അരുൺ കുമാറിനെതിരെ പരാതി.

പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അരുൺ കുമാർ പ്രധാനമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്‌

0

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അപമാനിചെന്നാരോപിച്ച്കേരള സർവ്വകലാശാല പ്രൊഫസറും, 24 ന്യൂസ് മുൻ അവതാരകനുമായ ഡോ. അരുൺ കുമാറിനെതിരെ വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി.
ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. വിനോദ് കുമാറും ,കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘും ആണ് പരാതി നല്‍കിയത്. അരുൺ കുമാറിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ നേരത്തേ ഗവർണർക്ക് പരാതി നൽകിയിരുന്നു . ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം നേരിട്ടിരുന്നു. ഇത് ഉയർത്തിക്കാട്ടിയാണ് അരുൺ കുമാർ മോദിയെ അവഹേളിച്ച് രംഗത്ത് വന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അരുൺ കുമാർ പ്രധാനമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്‌ . ഇതുമായി ബന്ധപ്പെട്ട ചില സക്രീൻ ഷോട്ടുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.ഇത് ഒരുപാട് പേര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. പ്രസംഗം തടസ്സപ്പെട്ടത് സംബന്ധിച്ച് നിജസ്ഥിതി പ്രമുഖ മാദ്ധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു ജി സി സ്‌കെയില്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്‍ രാഷ്‌ട്രീയ വിരോധം വച്ച് മനപൂര്‍വം പ്രധാനമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് .ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ആയതിനാല്‍ അധ്യാപകനെതിരെ സര്‍വകലാശാല മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

അരുൺകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

Arun Kumar

ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ ( Disputed by BJP sources and accused WEF for technical glitch) പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി.ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ ‘Tryst With Destiny’ പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!
May be an image of 2 people
You might also like

-