സുപ്രിം കോടതിയിലെ 50 %ജീവനക്കാർക്കും കോവിഡ് ജഡ്ജിമാർ വീടുകളിൽ ഇരുന്നു വാദം കേൾക്കും

“എൻറെ എല്ലാ സ്റ്റാഫുകൾക്കും ലോ ക്ലാർക്കുമാർക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്‌തികരിച്ചിട്ടുണ്ട് ,”

0

ഡൽഹി :സുപ്രീം കോടതിയിലെ അമ്പത് ശതമാനത്തോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറെൻസിലൂടെ കേസുകൾ കേൾക്കും. ഇന്ന് കോടതി നടപടികൾ ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു.ശനിയാഴ്ച മാത്രം 44 ഉദ്യോഗസ്ഥർ പോസിറ്റീവ് പരീക്ഷിച്ചതായി സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു.

“എൻറെ എല്ലാ സ്റ്റാഫുകൾക്കും ലോ ക്ലാർക്കുമാർക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്‌തികരിച്ചിട്ടുണ്ട് ,” ഒരു ജഡ്ജി ദേശിയ മാധ്യമത്തോട് പറഞ്ഞു . ചില ജഡ്ജിമാർ നേരത്തെ സ്‌തികരിച്ചിരുന്നു വെങ്കിലും പിന്നീട് സുഖം പ്രാപിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് ലക്ഷത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യയാണ് പാൻഡെമിക്കിന്റെ രൂക്ഷമായ പുതിയ തരംഗം അനുഭവിക്കുന്നത്. ഇന്ന് തുടർച്ചയായി ആറാം ദിവസമാണ് 1,68,912 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ 904 പേർ വരെ മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ടു ചെയ്യുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 75,086 പേർ രോഗമുക്തരായി. 904 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

You might also like

-