മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

മോന്‍സണ്‍ മാവുങ്കലിനൊപ്പം പുരാവസ്തു വില്‍പനക്കാരന്‍ സന്തോഷിനേയും ഒരുമിച്ചിരുത്തിക്രൈംബ്രാഞ്ച മൊഴിയെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ തനിക്ക് പണം നല്‍കാനുണ്ടെന്ന് മോന്‍സണ്‍ സമ്മതിച്ചതായി ശിൽപി സന്തോഷ് പറഞ്ഞു

0

കൊച്ചി :ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിലായ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും .ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപെട്ടു മുന്ന് പരാതികൾ കുടി ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത് ഒക്ടോബര്‍ രണ്ട് വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.

ഇന്നലെ മോന്‍സണ്‍ മാവുങ്കലിനൊപ്പം പുരാവസ്തു വില്‍പനക്കാരന്‍ സന്തോഷിനേയും ഒരുമിച്ചിരുത്തിക്രൈംബ്രാഞ്ച മൊഴിയെടുത്തിരുന്നു.
പൊലീസ് ചോദ്യം ചെയ്യലില്‍ തനിക്ക് പണം നല്‍കാനുണ്ടെന്ന് മോന്‍സണ്‍ സമ്മതിച്ചതായി ശിൽപി സന്തോഷ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോന്‍സണ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സന്തോഷ് അറിയിച്ചു. പുരാവസ്തുക്കള്‍ കളക്ട് ചെയ്ത് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആളാണ് സന്തോഷ്. ഇദ്ദേഹം നല്‍കിയ വസ്തക്കളാണ് മോശയുടെ വടിയെന്നും ശ്രീകൃഷ്ണന്റെ വെണ്ണ ഉറി എന്നുമെല്ലാം പറഞ്ഞ് മോന്‍സണ്‍ ആളുകളെ കാണിച്ചു
കബളിപ്പിച്ച പണം തട്ടിയത് .
അതിനിടെ മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട് . വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ല. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോന്‍സണ്‍ സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും അതിനാൽ താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയിലേറെ രൂപ വാങ്ങിയത്

ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണിന്റെ പക്കലുണ്ടെന്ന വിവരവും പുറത്തുവന്നു. കാര്‍ ഒരു വര്‍ഷത്തിലധികമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടിലാണ്. പോര്‍ഷെ ബോക്സ്റ്റര്‍ കാറാണ് മോന്‍സണ്‍ിന്റെ കൈവശമുണ്ടായിരുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന കാര്‍ ഒരു കേസിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. 2007 മോഡല്‍ കാറാണ് മോന്‍സണ്‍ കൈവശം വച്ചിരുന്നത്. ചേര്‍ത്തല സ്റ്റേഷനില്‍ ഉള്ള 20 ആഢംബരക്കാറുകള്‍ക്കൊപ്പമാണ് കരീനയുടെ പേരിലുള്ള കാറുമുള്ളത്. പ്രളയത്തില്‍ നശിച്ച ആഢംബര കാറുകള്‍ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധം ആരംഭിച്ചതിന് ശേഷം മോന്‍സണ്‍ അവരുടെ യാര്‍ഡിലേക്ക് മാറ്റിയിരുന്നു. പിന്നീട് ലീസ് തുക തട്ടിയെന്ന് പറഞ്ഞ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ പരാതി നല്‍കിയിരുന്നു. ആറര കോടി രൂപ കൈപ്പറ്റുകയും, ബാക്കി തുക തന്നില്ലെന്നുമായിരുന്നു മോന്‍സണിന്റെ പരാതി. ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിലാണ് പൊലീസ്.

You might also like

-