14 രാജ്യങ്ങളിൽ മങ്കിപോക്സ്, ലോകം മുഴുവൻ ആശങ്കയിലാഴ്ത്തി പടരുന്നു

യൂറോപ്പിന് പിന്നാലെ അമേരിക്കയിലും വാനരവസൂരി സ്ഥിരീകരിച്ചിരിച്ച സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇസ്രായേൽ, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. അതിവേഗതിയിലാണ് രോഗവ്യാപനം നടക്കുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇതുവരെ പതിനാല് രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

0

ഡൽഹി | ലോകം മുഴുവൻ ആശങ്കയിലാഴ്ത്തി മങ്കിപോക്സ് പടരുകയാണ് പതിനാലു രാജയങ്ങളായിലാണ് മങ്കിപോക്സ് ഇതിനോടകം സ്‌തികരിച്ചിട്ടുള്ളത് . വാനര വസൂരിക്കെതിരെ (Monkeypox) ജാഗ്രതപാലിക്കണമെന്ന് ലോകാരോഗ്യ സംഘടനാ നിർദേശം നൽകിയിട്ടുണ്ട്. യൂറോപ്പിന് പിന്നാലെ അമേരിക്കയിലും വാനരവസൂരി സ്ഥിരീകരിച്ചിരിച്ച സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇസ്രായേൽ, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. അതിവേഗതിയിലാണ് രോഗവ്യാപനം നടക്കുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇതുവരെ പതിനാല് രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പനി, തലവേദന, പേശിവേദന, ലിംഫ് നോഡുകൾ വീർക്കുക, ക്ഷീണം എന്നിവയിൽ നിന്നാണ് ലക്ഷണങ്ങൾ ആരംഭിക്കുന്നത്. ഇതിനെത്തുടർന്ന് ഒരു ചുണങ്ങു കുമിളകളും പുറംതോട് രൂപപ്പെടുകയും ചെയ്യുന്നു. എക്സ്പോഷർ മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത് വരെയുള്ള സമയം ഏകദേശം 10 ദിവസമാണ്.രോഗലക്ഷണങ്ങളുടെ ദൈർഘ്യം സാധാരണയായി രണ്ട് മുതൽ നാല് ആഴ്ച വരെയാണ്.
വസൂരി വാക്സിൻ 85% ഫലപ്രാപ്തിയോടെ അണുബാധ തടയാൻ കഴിയും.2019-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ മുതിർന്നവർക്കായി ജിന്നിയോസ് (യൂറോപ്യൻ യൂണിയനിൽ ഇംവാനെക്സ് എന്നും കാനഡയിലെ ഇംവാമുൻ എന്നും അറിയപ്പെടുന്നു[9]) എന്ന കുരങ്ങുപോക്ക് വാക്സിൻ അംഗീകരിച്ചു. വസൂരി, കുരങ്ങുപോക്സ് തുടങ്ങിയ ഓർത്തോപോക്സ് വൈറസുകൾ ഉപയോഗിച്ചുള്ള അണുബാധകളെ ചികിത്സിക്കാൻ പ്രത്യേകമായി ഉദ്ദേശിച്ചിട്ടുള്ള ആന്റിവൈറൽ ആയ ടെക്കോവിരിമാറ്റാണ് ചികിത്സയുടെ നിലവിലെ മാനദണ്ഡം. യൂറോപ്യൻ യൂണിയൻ], യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ കുരങ്ങുപനി ചികിത്സയ്ക്കായി ഇത് അംഗീകരിച്ചിട്ടുണ്ട്. Cidofovir അല്ലെങ്കിൽ brincidofovir എന്നിവയും ഉപയോഗപ്രദമായേക്കാം. കോംഗോ ബേസിൻ (മധ്യ ആഫ്രിക്കൻ) കുരങ്ങുപനി വിഭാഗത്തിൽ, ചികിത്സിച്ചില്ലെങ്കിൽ, മരണസാധ്യത 10% മുതൽ 11% വരെ ഉയർന്നതാണ്.

ഇസ്രായേലിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾ നിരീക്ഷണത്തിലാണ്. പശ്ചിമ യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയ മുപ്പതുകാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും എന്നാൽ ക്വാറന്റീനിലാണെന്നും അധികൃതർ അറിയിച്ചു.സ്വിറ്റ്സർലന്റിലെ കാന്റണിലാണ് ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണെന്നും സ്വിറ്റ്സർലന്റ് ഗവൺമെന്റ് അറിയിച്ചു.യുഎസ് കാനഡ ഓസ്ട്രേലിയ യുകെ ,സ്പെയിൻ,പോർച്ചുഗൽ,ജർമനി,ബെൽജിയം,ഫ്രാൻസ്,നെതർലന്റ്,ഇറ്റലി,സ്വീഡൻ,ഇസ്രായേൽ,സ്വിറ്റ്സർലന്റ്.തുടങ്ങിയ രാജ്യങ്ങ;ഐലൻ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്

You might also like

-