കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജിവച്ചു

ഡീന്‍ ചന്ദ്രമോഹന്‍, ഫൗസിയ (സിനിമോട്ടോഗ്രാഫി), വിനോദ് (ഓഡിയോ), നന്ദകുമാര്‍ (സിനിമട്ടോഗ്രാഫി), ഫൗസിയ (സിനിമോട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍), സന്തോഷ് (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), അനില്‍ കുമാര്‍ (അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍) എന്നിവരാണ് രാജിവെച്ചത്

0

കോട്ടയം | സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജി വെച്ചു. ഡീന്‍ ചന്ദ്രമോഹന്‍, ഫൗസിയ (സിനിമോട്ടോഗ്രാഫി), വിനോദ് (ഓഡിയോ), നന്ദകുമാര്‍ (സിനിമട്ടോഗ്രാഫി), ഫൗസിയ (സിനിമോട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍), സന്തോഷ് (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), അനില്‍ കുമാര്‍ (അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍) എന്നിവരാണ് രാജിവെച്ചത്,സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജി വെച്ചു. ഡീന്‍ ചന്ദ്രമോഹന്‍, ഫൗസിയ (സിനിമോട്ടോഗ്രാഫി), വിനോദ് (ഓഡിയോ), നന്ദകുമാര്‍ (സിനിമട്ടോഗ്രാഫി), ഫൗസിയ (സിനിമോട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍), സന്തോഷ് (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), അനില്‍ കുമാര്‍ (അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍) എന്നിവരാണ് രാജിവെച്ചത്
നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന സംവരണസീറ്റുകള്‍ നികത്താനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസില്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി ക്ഷേമസമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. സ്വീകാര്യതയുള്ള സീനിയര്‍ ഫാക്കല്‍റ്റി അംഗമായിരിക്കും സമിതിയുടെ അധ്യക്ഷന്‍. അക്കാദമിക്ക് പരാതികള്‍ പരിശോധിക്കാന്‍ അക്കാദമിക് വിദഗ്ധ സമിതിയും രൂപീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് 31നകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകള്‍ രമ്യമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാനും ധാരണയായി. ബൈലോയിലെയും ബോണ്ടിലെയും വ്യവസ്ഥകള്‍ പുന:പരിശോധിക്കും. സമിതി റിപ്പോര്‍ട്ടുകള്‍ രഹസ്യമാക്കി വയ്ക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ജാതിവിവേചനവും സംവരണ അട്ടിമറിയും ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങിയത്. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്‍ വിദ്യാര്‍ത്ഥികളുടെ അടുത്തും ജീവനക്കാരുടെ അടുത്തും ജാതിവിവേചനം കാണിക്കുന്നു എന്നതായിരുന്നു പ്രധാനപരാതി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ ഡയറക്ടര്‍ രാജിവച്ചത്.

അതേസമയം ശങ്കര്‍ മോഹന് പകരം പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. ഡോ. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിററിയിലുള്ളവര്‍. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ശങ്കര്‍ മോഹന്‍ രാജി സമര്‍പ്പിച്ചത്. രാജിക്ക് വിവാദവുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹനന്റെ വിശദീകരണം.ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല സമിതി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആണ് ശങ്കര്‍ മോഹനന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.

You might also like

-