ക്ഷേമ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തും.യുവാക്കൾക്ക് 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ”,കടൽ കടലിന്റെ മക്കൾക്ക്” തീരദേശ വികസനത്തിനാണ് 5000 കോടിയുടെ പാക്കേജ്

ക്ഷേമ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തും. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍'. മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും. തീരദേശ വികസനത്തിനാണ് 5000 കോടിയുടെ പാക്കേജ് ചെലവഴിക്കുക

0

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളും ആദ്യഭാഗത്തുണ്ട്.ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയർത്തും, വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും എൽ.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. പൊതു മേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യനിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനുള്ള സമീപനവും പ്രകടന പത്രികയിലുള്ളതായി അദ്ദേഹം പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തും. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍’. മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും. തീരദേശ വികസനത്തിനാണ് 5000 കോടിയുടെ പാക്കേജ് ചെലവഴിക്കുക. ജനക്ഷേമവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുമെന്നതായിരിക്കും സര്‍ക്കാരെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍ പറഞ്ഞു.

രണ്ട് ഭാഗമായാണ് പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത് 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന് 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും എൽ.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.വിദ്യാസമ്പന്നരായ യുവതലമുറക്ക് തൊഴിൽ നൽകുന്നതിനാണ് മുഖ്യപരിഗണന. 40 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. കാർഷിക മേഖലയിൽ വരുമാനം 50 ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കും, സൂക്ഷ്മ-ഇടത്തരം-ചെറുകിട മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽനിന്നും മൂന്നുലക്ഷമാക്കി ഉയർത്തുമെന്നും എ.വിജയരാഘവൻ പറഞ്ഞു.പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്കീം നടപ്പാക്കും. 6000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും. പാൽ, മുട്ട, പച്ചക്കറികളിൽ സ്വയം പര്യാപ്തത, റബറിന്‍റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം,10,000 കോടിയുടെ ട്രാൻസ്ഗിൽഡ് പദ്ധതി,

സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടും, ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നല്‍കും, മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാടെടുക്കും, കടലാക്രമണ ഭീഷണി മറിക്കടക്കാൻ പദ്ധതികൾ തുടങ്ങിയവയും എൽ.ഡി.എഫ് പ്രകടന പത്രികയിലുണ്ട്. ദാരിദ്ര്യ നിർമാജനത്തിന് 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ വികസന സഹായ വായ്പ, പ്രവാസി പുനരധിവാസത്തിന് കൂടുതല്‍ പരിഗണന തുടങ്ങിയവയും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

പ്രകടന പത്രിക പ്രസക്തഭാഗങ്ങൾ

45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കും.
മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പുവരുത്തും.
വിപുലമായ വയോജന സങ്കേതങ്ങള്‍. വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന
ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും. കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കും
അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും
ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന
2040 വരെ വൈദ്യുതിക്ഷാം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയുടെ പൂര്‍ത്തീകരണം.
കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ്
കടലിന്‍റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കും
കേരള ബാങ്കിൽ എൻആർഐ നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കായി മാറ്റും
സോഷ്യൽ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ സ്പെഷ്യല്‍ റൂളുണ്ടാക്കും, നിയമനം പിഎസ്‌സിക്ക് വിടും
പ്രോഗ്രസ് റിപ്പോർട്ട് വർഷം തോറും പുറത്തിറക്കും
ബദൽ നയങ്ങളിലൂടെ ഇന്ത്യക്ക് മാതൃകയാവും
.

You might also like

-