ഇടുക്കിയിൽ ഏപ്രില്‍ 3 ന്എല്‍ഡിഎഫ് ഹര്‍ത്താല്‍ ഭൂനിയമഭേദഗതി  ഓര്‍ഡിനന്‍സ് ഇറക്കുക

ഈ നിയമസഭാസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ പരിസ്ഥിതിവാദിയായ വി.ഡി സതീശന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുയാണ് കോണ്‍ഗ്രസ് ചെയ്തത്. യുഡിഎഫ് ഭരണകാലത്ത് ബഫര്‍സോണ്‍ 12 കിലോമീറ്റര്‍ ആക്കണമെന്ന് വി.ഡി സതീശനും ടി.എന്‍ പ്രതാപനും  എ.ഷംസുദീനും നേതൃത്വം നല്‍കിയ നിയമസഭാ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തിരുന്നു

0

ചെറുതോണി| ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും  യുഡിഎഫ് ജനവഞ്ചനക്കുമെതിരെ ഏപ്രില്‍ 3 ന് ജില്ലയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. രാവിലെ 6 മുതല്‍  വൈകിട്ട്  6 വരെയാണ്  ഹര്‍ത്താല്‍. ഭൂനിയമഭേദഗതി  ബില്‍  നിയമസഭയില്‍ അവതരിപ്പിക്കാരിക്കാന്‍ യുഡിഎഫ് നടത്തിയ ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്ന് നേതാക്കൾ പറഞ്ഞു .

ഈ നിയമസഭാസമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ പരിസ്ഥിതിവാദിയായ വി.ഡി സതീശന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുയാണ് കോണ്‍ഗ്രസ് ചെയ്തത്. യുഡിഎഫ് ഭരണകാലത്ത് ബഫര്‍സോണ്‍ 12 കിലോമീറ്റര്‍ ആക്കണമെന്ന് വി.ഡി സതീശനും ടി.എന്‍ പ്രതാപനും  എ.ഷംസുദീനും നേതൃത്വം നല്‍കിയ നിയമസഭാ കമ്മിറ്റികള്‍ ശുപാര്‍ശ എൽ ഡി എഫ് നേത്താക്കൾ ആരോപിച്ചു. ഇടുക്കി ജില്ലയിലെ ഏലമല പ്രദേശത്തെ കുറിച്ചും  ഹരിത  എം.എല്‍എമാര്‍  എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരേനിലപാടായിരുന്നു.  സിഎച്ച്ആര്‍   വനമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സിഎച്ച്ആര്‍ പൂര്‍ണ്ണമായും റവന്യൂ ഭൂമിയാണെന്ന നിലപാടാണ് എല്‍ഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുളളത്. പട്ടയം ലഭിച്ച ഭൂമിയില്‍ കൃഷിയും  വീടുവച്ച് താമസവും മാത്രമാണ് അനുവദിക്കാവു എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പലഘട്ടത്തിലും പറഞ്ഞിട്ടുളളത്

നിയമസഭയെ ബന്ദിയാക്കി ദിവസങ്ങളോളം സഭയെ  സ്തംപിപ്പിച്ച് ഭൂനിയമഭേദഗതി ബില്ല് അവതരിപ്പിക്കാതിരിക്കാൻ സ്പീക്കറുടെ ഓഫീസിനെപോലും ആക്രമിച്ച യുഡിഎഫിന്റെ ജനവഞ്ചന ഹര്‍ത്താലിലൂടെ  തുറന്നുകാട്ടും. നിയമസഭയില്‍ ബില്ലവതരണം നടന്നില്ലെങ്കിലും ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താല്‍. ഇനിയും കര്‍ഷകരുടെ ആവശ്യം നീട്ടികൊണ്ടുപോകരുത്. കൃഷിയോടൊപ്പം അനുബന്ധ തൊഴില്‍ കൂടി ചെയ്തുമാത്രമേ  ഇടുക്കിയില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുകയുളളു. അതിന് വാണീജ്യ സ്ഥാപനങ്ങള്‍ അനിവാര്യമാണ്. 1964 ലെയും 1993 ലെയും ഭൂനിയമം ഭേദഗതിചെയ്യാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനാവില്ല. സര്‍ക്കാര്‍ അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കി നിയമഭേദഗതി  നടപ്പാക്കണമെന്നും ഹര്‍ത്താലിലൂടെ ആവശ്യപ്പെടുകയാണ്. ഹര്‍ത്താലിനോട് ജില്ലയിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കളായ കെ.കെ ശിവരാമന്‍, സി.വി വര്‍ഗീസ്  , കെ.സലീംകുമാര്‍, ജോസ് പാലത്തിനാല്‍,  അഡ്വ.കെ.ടി മൈക്കിള്‍, സി.എം അസീസ്  , കെ.എന്‍ റോയി, സിബി മൂലേപറമ്പില്‍, പോള്‍സണ്‍ മാത്യു, ജോണി ചെരുവുപറമ്പില്‍  , എം.എ ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

You might also like

-