പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്

ആരോപണ വിധേയരായ പോലീസുദ്യോഗസ്ഥര്‍ പോലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി, മോന്‍സനുമായി അടുപ്പം പുലര്‍ത്തി.എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല.ഇവര്‍ക്കെതിരെ സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

0

തിരുവനന്തപുരം | വിവാദമായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേ സമയം മോന്‍സന്‍ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ ഉന്നത പോലീസുദ്യോഗസ്ഥരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുള്ളതായി തെളിവില്ലെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.തട്ടിപ്പ് ആരോപണങ്ങളില്‍, മുന്‍ ഐ ജി ലക്ഷ്മണ,മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോപണ വിധേയരായ പോലീസുദ്യോഗസ്ഥര്‍ പോലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി, മോന്‍സനുമായി അടുപ്പം പുലര്‍ത്തി.എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല.ഇവര്‍ക്കെതിരെ സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

അതേസമയം മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസിൽ ഐ.ജി. ജി. ലക്ഷ്മണയ്ക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകി.എന്നാൽ അദ്ദേഹത്തിന്റെ സസ്പെൻഷൻ മൂന്ന് മാസം കൂടി നീട്ടി. ഐ.ജി ലക്ഷ്മണയുടെ സസ്പെൻഷൻ ഇനിയും നീട്ടണമെന്ന് റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. മോൻസൻ മാവുങ്കലുമായി വഴിവിട്ട ബന്ധം പുലർത്തിയതിനാണ് ഐ.ജിയെ സസ്പെൻഡ് ചെയ്തത്.മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളിൽ ഐ.ജി. ജി. ലക്ഷ്മൺ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ, സിഐ എ. അനന്തലാൽ, എസ്ഐ എ.ബി. വിബിൻ, മുൻ സിഐ പി.ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ല. മുൻ ഡിഐജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ തട്ടിപ്പുകേസിൽ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചില്ല.

You might also like

-