യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം; പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി

കോളേജ് യൂണിയനിലെ ഭാരവാഹികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടത് എന്നതുകൊണ്ട് എസ്എഫ്‌ഐ നടപടി സ്വീകരിച്ചു. ആരോപണവിധേയരായവരെ സംഘടനയിൽ നിന്നും പുറത്താക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തു. വിദ്യാർത്ഥി സംഘടന എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണ് എസ്എഫ്‌ഐ. പാർട്ടി ഒരു കാര്യവും സംഘടനയ്ക്ക് മേൽ അടിച്ചേൽപ്പിക്കില്ല.

0

തിരുവനന്തപുരം : തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമം ദൗർഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കുറ്റക്കാരെ ഒരുകാരണവശാലും സംരക്ഷിക്കില്ല. കേസ് പൊലീസ് അന്വേഷിക്കുകയാണ്. അന്വേഷണം ഫലപ്രദമായി നടക്കട്ടെയെന്നും അതിന്റെ ഭാഗമായുണ്ടാകുന്ന നടപടി പൊലീസ് സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോളേജ് യൂണിയനിലെ ഭാരവാഹികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടത് എന്നതുകൊണ്ട് എസ്എഫ്‌ഐ നടപടി സ്വീകരിച്ചു. ആരോപണവിധേയരായവരെ സംഘടനയിൽ നിന്നും പുറത്താക്കുകയും യൂണിയൻ പിരിച്ചുവിടുകയും ചെയ്തു. വിദ്യാർത്ഥി സംഘടന എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണ് എസ്എഫ്‌ഐ. പാർട്ടി ഒരു കാര്യവും സംഘടനയ്ക്ക് മേൽ അടിച്ചേൽപ്പിക്കില്ല. പൊലീസ് മാതൃതാപരമായ നടപടികൾ ഇതിൽ സ്വീകരിക്കുമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുമെന്ന് കരുതുന്നു. ഉചിതമായ നടപടി അന്വേഷണ സംഘം സ്വീകരിക്കും. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പൊലീസ് അന്വേഷണത്തിന് എവിടെയും ഒരു തടസവും ഉണ്ടാകില്ല. എവിടെ തെളിവെടുപ്പ് നടത്തണം, എങ്ങനെ അന്വേഷണം നടത്തണമെന്നെല്ലാം പൊലീസാണ് തീരുമാനമെടുക്കേണ്ടത്. അന്വേഷണ സംഘത്തിന്റെ പ്രവർത്തനത്തിന് തടസമാകുന്ന ഒരു കാര്യവും ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.
യൂണിറ്റ് ഓഫീസിൽ നിന്നും എന്തെല്ലാം പിടിച്ചെടുത്തു എന്ന് അറിയില്ല. കോളേജ് അവിടെ നിന്നും മാറ്റണമെന്ന് പണ്ടു മുതലുള്ള യുഡിഎഫ് ആവശ്യപ്പെടുന്നുണ്ട്. സംഘർഷത്തിന്റെ പേരിൽ കോളേജ് തന്നെ മാറ്റണം എന്നു പറയുന്നതിൽ കാര്യമില്ല. ഇത്തരം സംഭവം എവിടെയും നടന്നേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

You might also like

-