കാട്ടാന ആക്രമണത്തിൽ ഇടുക്കിയിൽ ഉപരോധം കൊച്ചി- ധനുഷ്കോടി നാട്ടുകാർ ഉപരോധിക്കുന്നു

ടുക്കി ഒരു വർഷത്തിനിടെ ജില്ലയിൽ ഇതുവരെ 44 പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 11 ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

0

മൂന്നാർ | കാട്ടാന ആക്രമണത്തിൽ നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നു. കൊച്ചി- ധനുഷ്കോടി ദേശീയപാത ബീയല്രാമിനാണ് നാട്ടുകാർ ഉപരോധിക്കുന്നത്. ഇന്ന് രണ്ടിടങ്ങളിൽ കാട്ടാന ആക്രമണം നടന്നിരുന്നു. ഭീതി വിതക്കുന്ന അഞ്ചോളം ആനകളെ പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലും കാട്ടാന ആക്രമണം പതിവായതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ഒരു വർഷത്തിനിടെ ജില്ലയിൽ ഇതുവരെ 44 പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 11 ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ശാന്തൻപാറയിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചറെ ആന ചവിട്ടി കൊന്നിരുന്നു. സർക്കാർ വാഗ്ദാനങ്ങളായ നഷ്ടപരിഹാരവും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. കാട്ടാന ആക്രമണത്തിൽ നിന്നും പരിഹാരം കാണാത്ത പക്ഷം സമരം കടുപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു. കൊച്ചി ധനുഷ്‌കോടി ദേശിയ പാത രാവിലെ ൯ മണിമുതലാണ് ആയിരത്തിലധികം വരുന്ന പ്രദേശവാസികൾ ഉപരോധിച്ചുകൊണ്ടിരിക്കുന്നതു . അകാരമകാരികല്യ ആനകളെ പിടികൂടി കൊണ്ടുപോകുകയോ വെടിവച്ചു കൊല്ലുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . മൂന്നാർ എ സി എഫ് വും ജില്ലാപഞ്ചായത്തു വൈസ് പ്രസിഡന്റും നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും ഉപരോധ സമരം അവസാനിപ്പിക്കാൻ ജനങ്ങൾ തയ്യാറായിട്ടില്ല . വനം വകുപ്പ് മന്ത്രി നേരിട്ടെത്താതെ സമരം അവസാനിപ്പിക്കില്ലന്നാണ് നാട്ടുകാർ പറയുന്നത് .

You might also like

-