ഫ്‌ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ പരിശോധന കർശനമാക്കി പോലീസ്

മാർട്ടിൻ രണ്ടു ദിവസങ്ങൾക്കു മുൻപ് കൊച്ചിയിൽ എത്തിയതിന് തെളിവ് പുറത്ത് വന്നു. കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ കടന്നുകളഞ്ഞത്. മാർട്ടിൻ ജോസഫ് മുണ്ടൂരിൽ തന്നെ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ, മാർട്ടിൻ ജോസഫ് പീഡിപ്പിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി

0

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന. തൃശൂർ മുണ്ടൂരിലെ വനപ്രദേശമുൾപ്പെടുന്ന സ്ഥലത്താണ് ഡ്രോൺ പരിശോധന. മാർട്ടിന്റെ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. മുണ്ടൂരിലെ കുറ്റിക്കാട്ടിലും പ്രദേശങ്ങളിലുമായാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

മാർട്ടിൻ രണ്ടു ദിവസങ്ങൾക്കു മുൻപ് കൊച്ചിയിൽ എത്തിയതിന് തെളിവ് പുറത്ത് വന്നു. കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ കടന്നുകളഞ്ഞത്. മാർട്ടിൻ ജോസഫ് മുണ്ടൂരിൽ തന്നെ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ, മാർട്ടിൻ ജോസഫ് പീഡിപ്പിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകി.ഫ്ലാറ്റ് പീഡനകേസിൽ പരാതി നൽകി 22 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്ന് യുവതി ആരോപണമുന്നയിച്ച പിന്നാലെയാണ് മാർട്ടിൻ ജോസഫിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. കൊച്ചിയിലും ഇയാളുടെ നാടായ മുണ്ടൂരിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. ഈ സമയം കൊച്ചി നഗരത്തിൽ തന്നെ മാർട്ടിൻ ജോസഫ് ഒളിവിൽ കഴിയുകയായിരുന്നു.ചൊവ്വാഴ്ച പുലർച്ചെ 4.30 ന് ഇയാൾ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും സുഹൃത്ത് ധനേഷിനൊപ്പം പുറത്തുപോകുന്നത്. കൊച്ചിയിൽ നിന്നും കടന്നുകളഞ്ഞ മാർട്ടിൻ സുഹൃത്തുക്കളുടെ സഹായത്തോടെ തൃശ്ശൂരിൽ എത്തിയത്. ഇവിടെ ഒളിവിൽ കഴിഞ്ഞു. പൊലീസ് പിടിക്കപ്പെടുന്ന അറിഞ്ഞപ്പോൾ വിവിധയിടങ്ങളിൽ മാറി മാറി താമസിച്ചു. മാർട്ടിന് താമസസൗകര്യവും പണം നൽകിയത് ധനേഷ്, ശ്രീരാഗ്, ജോൺ ജോയ് എന്നിവർ ചേർന്നാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നാലെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.

മൂന്നു കാറുകളാണ് മാർട്ടിൻ സഞ്ചരിക്കാനായി ഉപയോഗിച്ചത്. ഈ കാറുകൾ പൊലീസ് പിടിച്ചെടുത്തു. മുണ്ടൂരിൽ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇയാൾ കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പുതിയ വിവരം. ഇവിടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചതുപ്പ് നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ തിരച്ചിലും ദുഷ്കരമാണ്.

മാർട്ടിൻ ജോസഫ് പീഡിപ്പിച്ചെന്ന് ആരോപിച്ച് എറണാകുളം സ്വദേശിനിയായ മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകി. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.നേരത്തെ മുൻകൂർ ജാമ്യാപേക്ഷയുമായി മാർട്ടിൻ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാളെയാണ് ജാമ്യപേക്ഷ പരിഗണിക്കുക. ജാമ്യം നൽകുന്നതിനെ എതിർക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ സി എസ് നാഗരാജു പറഞ്ഞു. പരാതിക്കാരിയായ യുവതിയും താനും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും ഇവർ തനിക്കെതിരെ തെറ്റായ പരാതി നൽകുകയായിരുന്നു എന്നാണ് ജാമ്യപേക്ഷയിൽ മാർട്ടിൻ ജോസഫ് ചൂണ്ടിക്കാണിച്ചത്.

You might also like

-