താലിബാന് വഴങ്ങാത്ത പഞ്ച്സിറിലേക്കുള്ള ഇന്റർനെറ്റ് വാർത്താവിനിമയ സൗകര്യങ്ങൽ തടസ്സപ്പെടുത്തി റോഡുകൾ അടച്ചു പൂട്ടി

.ഫോൺ, ഇന്റർനെറ്റ് നെറ്റ്‌വർക്കുകളുടെ അഭാവം ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നതായി പഞ്ച്‌ഷീർ നിവാസികൾ പറയുന്നു

0

കാബൂൾ :താലിബാന് വഴങ്ങാത്ത അഫ്ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്സിറിലേക്കുള്ള ഇന്റർനെറ്റ് വാർത്താവിനിമയ സൗകര്യങ്ങളും താലിബാൻ തടസ്സപ്പെടുത്തി പുറം ലോകവുമായി ബന്ധപെടാനാകാതെ
പ്രാവശ്യപ് തികച്ചു ഒറ്റ പെടുത്തിയിരുകയാണെന്നു അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ഫോൺ, ഇന്റർനെറ്റ് നെറ്റ്‌വർക്കുകളുടെ അഭാവം ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നതായി പഞ്ച്‌ഷീർ നിവാസികൾ പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി താലിബാൻ പഞ്ച്ഷീറിലെ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ വിച്ഛേദിച്ചിട്ട് . പഞ്ച്‌ഷീർ ജനങ്ങൾ ഇതേ തുടർന്ന് വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് റിപ്പോർട്ട് ,” രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അവരുടെ ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിയില്ല, ”പഞ്ച്‌ഷീർ നിവാസിയായ ഗുൽ ഹൈദർ പറഞ്ഞു.

കാബൂൾ നിവാസിയായ മുസ്തഫ പറയുന്നത് തന്റെ ബന്ധുക്കളും സുഹൃത്തുക്കളും പഞ്ച്ഷീറിലാണ് താമസിക്കുന്നതെന്നും എന്നാൽ തനിക്ക് അവരുമായി ബന്ധപ്പെടാൻ കഴിയില്ലെന്നും. “എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പഞ്ച്ഷീറിലാണ്. നിർഭാഗ്യവശാൽ, ഒരു വശത്ത് പഞ്ച്ഷിറിലേക്കുള്ള വഴി അടച്ചിരിക്കുന്നു, മറുവശത്ത് ആശയവിനിമയ ശൃംഖലകൾ പ്രവർത്തിക്കുന്നില്ല, ഇനി എന്ത് ചെയ്യും “അദ്ദേഹം ചോദിച്ചു

പഞ്ച്ഷീർ താഴ്വരയിലേക്കുള്ള റോഡുകളും മറ്റ് വഴികളും താലിബാൻ അടച്ചിട്ടുണ്ടെന്നും പ്രവിശ്യയിൽ ഭക്ഷ്യവസ്തുക്കൾ കുതിച്ചുയർന്നതായും പഞ്ച്ഷിർ നിവാസികൾ കൂട്ടിച്ചേർത്തു.

പഞ്ച്ഷീറിന്റെ 80 ശതമാനം പ്രശ്നവും പരിഹരിക്കപ്പെട്ടുവെന്നും ജനങ്ങൾക്ക് ഞങ്ങളുമായി ഒരു പോരാട്ടവുമില്ലെന്നും (താലിബാൻ) അവകാശപ്പെടുന്നു.അഫാഗാന്റെ മറ്റു പ്രാവശ്യകളുമായി ബന്ധപ്പെടാനുള്ള റോഡുകൾ എല്ലാം തന്നെ താലിബാൻ അടച്ചു പുട്ടപെട്ടതോടെ പഞ്ച്‌ഷീർ പ്രവിശ്യ മുഴനായും ഒറ്റ പെട്ടിരിക്കുകയാണ് .
ജനങ്ങളും മറ്റു വ്യാപകമായ പരാതി ഉന്നയിക്കുമ്പോഴും താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഹ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദ്, പഞ്ച്ഷീറിൽ താലിബാനെതിരായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്നു.
ഇരുവിഭാഗവും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപക്ഷവും പരസ്പരം ആക്രമിച്ചിട്ടില്ല.എന്നിരുന്നാലും, ചർച്ചകൾ ഇതുവരെ വ്യക്തമായ ഫലങ്ങളിലേക്ക് നയിച്ചില്ല

You might also like

-