ഇന്ത്യൻ നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് 2,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

25 കിലോയോളം മുന്തിയ ഇനം ഹാഷിഷും 234 കിലയോളം ഉയർന്ന നിലവാരമുള്ള ക്രിസ്റ്റൽ മെതാംഫെറ്റാമൈനും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.

0

മുംബൈ| മുംബൈ തീരത്തിനടുത്ത് അറബിൽക്കടലിൽ വൻ ലഹരിമരുന്ന് വേട്ട 800 കിലോ ലഹരിമരുന്ന് പിടികൂടി. വിപണിയിൽ 2,000 കോടി രൂപ വിലവരുന്നതാണ് ലഹരി മരുന്ന്. ഇന്ത്യൻ നാവിക സേനയുമായി ചേർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ഓപ്പറേഷനിലാണ് കോടികളുടെ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ബോട്ടിൽ കടത്തുകയായിരുന്ന ലഹിമരുന്നാണ് പിടികൂടിയത്.

25 കിലോയോളം മുന്തിയ ഇനം ഹാഷിഷും 234 കിലയോളം ഉയർന്ന നിലവാരമുള്ള ക്രിസ്റ്റൽ മെതാംഫെറ്റാമൈനും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. എൻസിബിയുടെ ഓപ്പറേഷൻസ് യൂണിറ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു.

വൻ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി രണ്ട് വലിയ ബോട്ടുകൾ അറബിക്കടലിൽ നിന്ന് ഗുജറാത്തിനെയോ മുംബൈയോ ലക്ഷ്യം വെച്ച് പോകുന്നതായി എൻസിബിയ്‌ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ഇന്ത്യൻ നാവിക സേനയും എൻസിബിയും അടങ്ങുന്ന സംഘം പിന്തുടരുന്നത് മനസിലാക്കിയ സംഘം ഒരു ബോട്ട് ഉപേക്ഷിച്ച് മറ്റൊരു ബോട്ടിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

You might also like

-