“ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല”.ഓർത്തഡോക്സ്‌ സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്

കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു

0

തൃശ്ശൂർ | ജനപക്ഷം നേതാവ് പി.സി.ജോർജിനെതിരെ ഓർത്തഡോക്സ് സഭ. പി.സി.ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്സ്‌ സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. “ക്രിസ്ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ഏൽപ്പിച്ചിട്ടില്ല. ജോർജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോൺഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയിൽ പോകാതെ ജോർജിന് നിവൃത്തിയില്ലെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.നർകോടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങൾ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കൾ ഉന്നയിക്കുന്നതിന് പിന്നിൽ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂർ ഭദ്രാസനാധിപൻ പറഞ്ഞു. വിശ്വാസികളാണ് സഭ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആർക്കും സംഘ പരിവാറിനൊപ്പം നിൽക്കാൻ കഴിയില്ലെന്നും യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന പൊലീസ് നിർദ്ദേശം മാനിക്കാതെ പി.സി.ജോർജ് തൃക്കാക്കരയിൽ ബി.ജെ.പി പ്രചാരണത്തിന് തിരിച്ചു. രാവിലെ 8 ന് വെണ്ണല ക്ഷേത്രത്തിൽ ജോർജിന് സ്വീകരണം നൽകും.
തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഇന്ന് 11 ന് ഹാജരാകണമെന്നായിരുന്നു പൊലീസ് നോട്ടീസ്. ഇന്ന് അസൗകര്യം ഉള്ളതിനാൽ എത്താൻ കഴിയില്ലെന്ന് ജോർജ് അറിയിക്കുകയായിരുന്നു.

പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഹാജരാകാനാണ് ഫോര്‍ട്ട് പൊലീസ് നിര്‍ദേശം നൽകിയത്. എത്തിയില്ലെങ്കില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമായി കണക്കാക്കാം.

You might also like

-