“പുതിയ യുഗം” ഇമ്മാനുവൽ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡണ്ട്

ഞങ്ങൾക്ക് അഞ്ച് വർഷം കൂടി ഫ്രാൻസിൽ ആശ്രയിക്കാം,” യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കടുത്ത പോരാട്ടം അതിജീവിച്ച് വീണ്ടും അധികാരം നേടിയെങ്കിലും ഇമ്മാനുവൽ മാക്രോണിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്

0

പാരീസ്| ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഇമ്മാനുവൽ മാക്രോണിന് വിജയം. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈൻ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയെന്നാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. കണക്കുകള്‍ പ്രകാരം ഇമ്മാനുവൽ ഇമ്മാനുവൽ മാക്രോ 58.2% വോട്ട് നേടി. ഇമ്മാനുവൽ മാക്രോണിനോട് മറൈൻ ലെ പെൻ പരാജയം സമ്മതിച്ച് രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ തന്‍റെ പ്രകടനം 2017-നെക്കാള്‍ മെച്ചപ്പെട്ടെന്നും. ഇത് “ശക്തമായ വിജയം” എന്ന് വിളിക്കുകയും ജൂണിൽ നടക്കുന്ന നിയമനിര്‍മ്മാണ സഭ തിരഞ്ഞെടുപ്പിൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

“ഞങ്ങൾക്ക് അഞ്ച് വർഷം കൂടി ഫ്രാൻസിൽ ആശ്രയിക്കാം,” യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. കടുത്ത പോരാട്ടം അതിജീവിച്ച് വീണ്ടും അധികാരം നേടിയെങ്കിലും ഇമ്മാനുവൽ മാക്രോണിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതേ സമയം വിജയത്തിന് ശേഷം ആദ്യത്തെ അഭിസംബോധനയില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫ്രാൻസിൽ ഒരു “പുതിയ യുഗം” ഉണ്ടാകുമെന്ന് മാക്രോൺ പറഞ്ഞു. രാജ്യം വളരെയധികം സംശയത്തിലും വിഭജനത്തിലും മുങ്ങിക്കിടക്കുകയാണ്,തീവ്ര വലതുപക്ഷത്തിന് വോട്ടുചെയ്യാൻ നിരവധി ഫ്രഞ്ച് ആളുകളെ നയിച്ച “കോപത്തിനും വിയോജിപ്പുകൾക്കും” ഉത്തരം കണ്ടെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം വളരെ അധികം സംശയത്തിലും വിഭജനത്തിലും മുങ്ങിക്കിടക്കുകയാണ്. തീവ്ര വലതുപക്ഷത്തിന് വോട്ടു ചെയ്യാൻ നിരവധി ഫ്രഞ്ച് ആളുകളെ നയിച്ച കോപത്തിനും വിയോജിപ്പുകൾക്കും ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത് തന്റെ ഉത്തരവാദിത്വമാണെന്നും എല്ലാവരും ദയയുള്ളവരായി ഇരിക്കണമെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ചാപ് ഡി മാർസിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാക്രോൺ.

‘ഓഡ് ടു ജോയ്’ എന്ന യൂറോപ്യൻ ഗാനം ആലപിച്ചതിന് പിന്നാലെ അദ്ദേഹം ഈഫൽ ടവറിന് സമീപം തന്റെ പിന്തുണക്കാരെ അഭിവാദ്യം ചെയ്തു. ജനങ്ങൾ മാക്രോൺ! എന്ന് ഉറക്കെ വിളിച്ച് അദ്ദേഹത്തെ ആശംസിക്കുകയും ചെയ്തു. മെയ് 13ന് പ്രസിഡന്റായി മാക്രോൺ വീണ്ടും അധികാരമേൽക്കും. 20 വർഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോൺ.

ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. 12 സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്.

മറൈൻ ലെ പെൻ ഇത് രണ്ടാം തവണയാണ് ഇമ്മാനുവൽ മക്രോണിനോട് ഏറ്റുമുട്ടുന്നത്. 2017ലും അദ്ദേഹം ഇമ്മാനുവലിനെതിരെ മത്സരിച്ചിരുന്നു. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോൺ. വിജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് മാക്രോണിന്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ളവർ മാക്രോണിന് ആശംസകൾ നേർന്നു.

 

You might also like

-