രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് റദ്ദുചെയ്യത് ഇലക്ഷൻ നടത്തണം : സരിതയുടെ ഹർജി സുപ്രിം കോടതി പരിഗണിക്കും

വയനാട് മണ്ഡലത്തിൽ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

0

.ഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോകസഭാ മണ്ഡലത്തിലെ തെരെഞ്ഞെടുത്തത്റദ്ദാക്കിഇലക്ഷന്ആഴശ്യപ്പെട്ട് സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.വയനാട് മണ്ഡലത്തിൽ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മണ്ഡലത്തിൽ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണമെന്നും സരിത ആവശ്യം

.ലോക സഭ തെരെഞ്ഞെടുപ്പിൽ സരിതയുടെ സ്ഥാനാർത്ഥിത്വം വരണാധികാരി തള്ളിയിരുന്നു ക്രിമിനൽ കേസിൽ ശിക്ഷിക്കപെട്ടതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു വരണാധികാരിയുടെ നടപടി . ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ട് എങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടും ആയി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശ പത്രിക തള്ളിയത്.
അതേസമയം ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു എന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിതയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

You might also like

-