ഡോ. പി.കെ. ജമീലയെ ഒഴിവാക്കി, പകരം പിപി സുമോദാകും സ്ഥാനാര്‍ഥി

പി.കെ.ജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലേയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്ന നിലപാട് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേതൃത്വം ആവര്‍ത്തിച്ചതോടെയാണ് മുൻതീരുമാനത്തിൽ നിന്നും പാര്‍ട്ടി പിന്നോട്ട് പോകുന്നത് ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാര്‍ഥി

0

പാലക്കാട്:തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി.ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിൽ പാലക്കാട്ടെ തരൂര്‍ സീറ്റിൽ സ്ഥാനാര്‍ത്ഥിയായി ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പി.കെ.ജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലേയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്ന നിലപാട് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേതൃത്വം ആവര്‍ത്തിച്ചതോടെയാണ് മുൻതീരുമാനത്തിൽ നിന്നും പാര്‍ട്ടി പിന്നോട്ട് പോകുന്നത് ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാര്‍ഥി. ജമീലയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. നേരത്തെ പി.കെ. ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്.

നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക.ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശം വെച്ചപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് എ.കെ. ബാലന്റെ വീടിനു പരിസരത്തും പാലക്കാട് നഗരത്തിലും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടര്‍ന്നാണ് ജമീലയുടെ പേര് തരൂരിലേക്ക് പരിഗണിച്ചതെന്നാണ് സൂചന

You might also like

-