മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച സ്ഥലത്ത് ഡോഗ് സ്കഡ് പരിശോധന

ഡോഗ്ഫോ സ്കാഡും ഫോറൻസിക് സർജൻ പ്രിയതയും സംഘവും ഒപ്പമുണ്ട്.നേരത്തെ രതീഷിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വിലയിരുത്തിയിരുന്നു

0

കോഴിക്കോട്: പാനൂർ മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് തൂങ്ങി മരിച്ച ആളൊഴിഞ്ഞ പറമ്പിൽ പോലീസ് വീണ്ടും പരിശോധന നടത്തി . എസ്പി എ.ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധിച്ചത് . ഡോഗ്ഫോ സ്കാഡും ഫോറൻസിക് സർജൻ പ്രിയതയും സംഘവും ഒപ്പമുണ്ട്.നേരത്തെ രതീഷിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചു. രതീഷിന്‍റെ ആന്തരികാവയവങ്ങളിൽ ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മൃതദേഹം കണ്ടെത്തിയ ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ രതീഷിനൊപ്പം മറ്റ് പ്രതികളും ഒളിവിൽ കഴിഞ്ഞിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെയാണ് മരണത്തിൽ ദുരൂഹതയേറെയുണ്ടെന്ന് വിലയിരുത്തലുണ്ടായത്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ റൂറൽ എസ്പി മെഡിക്കൽ കോളജിലെത്തി ഫോറൻസിക് സംഘത്തിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിശദമായ മൊഴിക്കായി ആശുപത്രിയിൽ നിന്നും ഫോറൻസിക് സംഘത്തെ ഒപ്പം കൂട്ടിയാണ് എസ്പി മടങ്ങിയത്.

You might also like

-