ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം ഇടുക്കി എസ് പി ക്കെതിരെ എം എം മണി “എസ് പി യുടെ പ്രസ്താവന ശുദ്ധതെമ്മാടിത്തരത്തിന് വെള്ളപൂശാൻ

ശുദ്ധതെമ്മാടിത്തരത്തിന് വെള്ളപൂശുന്ന നിലപാടാണ് ഇത്‌. കരുതിക്കൂട്ടിയുള്ള അക്രമം നടന്നിട്ടുള്ളത് . കൊലയാളി ആ പ്രദേശത്തുള്ള ആളല്ല . ആ കോളേജ്ജിലെ വിദ്യാർത്ഥിയുമല്ല കൊലനടത്തുക എന്ന ഉദ്ദേശത്തോടെയാണ് യൂത്ത് കോൺഗ്രസ്സുകാർ പ്രദേശത്ത് എത്തിയത്

0

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനം മൂലമെന്ന ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ യുടെ പ്രസ്താവനക്കെതിരെ എം എം മാണി രംഗത്തെത്തി . ശുദ്ധതെമ്മാടിത്തരത്തിന് വെള്ളപൂശുന്ന നിലപാടാണ് ഇത്‌. കരുതിക്കൂട്ടിയുള്ള അക്രമം നടന്നിട്ടുള്ളത് . കൊലയാളി ആ പ്രദേശത്തുള്ള ആളല്ല . ആ കോളേജ്ജിലെ വിദ്യാർത്ഥിയുമല്ല കൊലനടത്തുക എന്ന ഉദ്ദേശത്തോടെയാണ് യൂത്ത് കോൺഗ്രസ്സുകാർ പ്രദേശത്ത് എത്തിയത് .കൊലപാതകത്തിൽ കോൺഗ്രസ്സ് നേതാക്കൾ ക്ക് പങ്കുണ്ട് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിച്ചൽ തെറ്റുപറയാനാകില്ലന്നു . ഇത്‌ കോൺഗ്രസ്സ് നേതൃത്തം അരിഞ്ഞുനടപ്പാക്കിയ കൊലപാതകമെന്നും എം എം മണി അടിമാലിയിൽ പറഞ്ഞു

അതേസമയം “എസ് പി യുടെ നിഗമനം തെറ്റെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു . അന്വേഷണം തുടങ്ങുമ്പോഴേ നിഗമനത്തിൽ എത്തണ്ട. മുൻവിധികളോടെ സംസാരിക്കുകയും വേണ്ട. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് മുകളിലും ആളുകളുണ്ടല്ലോ,” സി വി വർഗീസ് പറഞ്ഞു . ധീരജിനെ കൊന്നത് ക്യാമ്പസിന് പുറത്തുനിന്നും വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. അതുപയോഗിച്ചാണ് ധീരജിനെയും അമലിനെയും അഭിജിത്തിനെയും കുത്തിയത്. ധീരജിന്‍റെ കൃത്യം നെഞ്ചത്താണ് കുത്ത് കൊണ്ടത്. മരണകാരണം അതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. കൃത്യമായി പരിശീലനം കിട്ടിയവരാണ് ക്യാമ്പസിൽ കയറി അക്രമം നടത്തിയത്. എന്നിട്ട് ഇതൊന്നും ആസൂത്രിതമല്ലെന്ന് എങ്ങനെ പറയാനാകുമെന്നും ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ചോദിച്ചു

ധീരജിനെ കുത്തിയ നിഖിൽ പൈലിയെയും കെഎസ്‍യു നേതാവ് ജെറിൻ ജോജോയെയും അടക്കം കട്ടപ്പന കോടതി ജനുവരി 25 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. അന്യായമായി സംഘം ചേർന്ന് എത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെത്തന്നെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി നിഖിൽ പൈലിയാണ് കുത്തിയത് എന്ന് പറയുന്ന റിമാൻഡ് റിപ്പോർട്ട്, സ്ഥലത്ത് കെഎസ്‍യു നേതാവ് ജെറിൻ ജോജോ ഉണ്ടായിരുന്നുവെന്നും പറയുന്നു. മറ്റ് നാല് പ്രതികളും ഒളിവിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലയ്ക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപണം. കോളേജിന് പുറത്ത് നിന്നെത്തിയവർ ഒറ്റക്കുത്തിനാണ് ധീരജിനെ കൊന്നത്. പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത്. ഇതെല്ലാം ആസൂത്രിതമാണെന്നും സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു.കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

You might also like

-