സംസ്ഥാനത്തെ കോളേജുകൾ ഉടൻ തുറക്കും പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന്

കോവിഡ് സാഹചര്യം നിലനിക്കുമ്പോൾ തന്നെ സംസ്ഥാനത്തെ കോളജുകൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് ചേരും.

0

തിരുവനന്തപുരം :കോവിഡ് മഹാമാരിയെത്തുടർന്നു അടച്ചു പൂട്ടിയ സംഥാനത്തെ കോളേജുകൾ 18 മാസത്തെ ഇടവേളക്ക് ശേഷം
വീണ്ടും തുറക്കുന്നു .കോവിഡ് സാഹചര്യം നിലനിക്കുമ്പോൾ തന്നെ സംസ്ഥാനത്തെ കോളജുകൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം. ഒക്ടോബർ നാലിനു കോളജുകൾ തുറക്കുമ്പോൾ എങ്ങനെ ക്ലാസ് നടത്തണമെന്നതാണ് പ്രധാന അജണ്ട..കോളേജ് പ്രിൻസിപ്പലുമാരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇന്ന് ചർച്ച നടത്തും.കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.വാക്‌സിൽ ഡ്രൈവും ചർച്ചയായേക്കും

ഒരു ദിവസം പകുതി കുട്ടികൾ വീതമോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് നടത്താമെന്നാണ് സർക്കാർ നിലപാട്. ഇതിൽ പ്രിൻസിപ്പൽമാരുടെ അഭിപ്രായം തേടും. ഇതോടൊപ്പം കോളജുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ നടത്താനുള്ള സൗകര്യവും യോഗത്തിൽ ചർച്ചയാകും. കോളജുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ സംവിധാനം പുനരാരംഭിക്കാനും നടപടി സ്വീകരിക്കും. ഓപൺ സർവകലാശാല പ്രവർത്തനം ആരംഭിക്കുന്നതിന്​ കുറച്ചുകൂടി സമയം വേണമെന്നതിനാൽ മറ്റ്​ സർവകലാശാലകൾക്ക്​ വിദൂരവിദ്യാഭ്യാസം സംവിധാനം തുടരാൻ അനുമതി നൽകിയിട്ടുണ്ട്. ഗവേഷകർക്ക്​ ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.ഒക്ടോബർ നാല് മുതൽ കോളേജുകൾ തുറക്കുമ്പോൾ ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രമാണ് ഉണ്ടാവുക. ഒന്നിടവിട്ട ദിവസങ്ങളിലാണ് വിദ്യാർത്ഥികൾ ക്ലാസുകളിൽ ഹാജരാകേണ്ടത്. ആദ്യ ഘട്ടത്തിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസിലെത്താൻ അനുവാദമുള്ളത്.

You might also like

-