കുതിച്ചു ഉയരുന്നു രാജ്യ അഭിമാനം ചന്ദ്രയാൻ-2 ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൽ നാഴികക്കല്ല്

650 ടൺ ഭാരവും 10 മീറ്റർ വ്യാസവും 200 ടൺ വീതിയുമുള്ള ജി.എസ്.എൽ.വി മാർക്ക് 3 വികസിപ്പിച്ചെടുത്തത് തിരുവനന്തപുരത്തെ വി.എസ്.എസ്.സിയാണ്. ഇവിടുത്തെ ലോഞ്ച് വെഹിക്കിൾ ഡിസൈൻ ഗ്രൂപ്പിന്‍റെ ഏറെക്കാലത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ജി.എസ്.എൽ.വി മാർക്ക് 3 യാഥാർഥ്യമായത്.

0

തിരുവനന്തപുരം: ചരിത്രപരമായ ചാന്ദ്രദൌത്യത്തിന് ഇനി ഏതാനും മണിക്കൂറുകൾ കൂടി. ഈ ഘട്ടത്തിൽ തിരുവനന്തപുരത്തിനും ഇത് അഭിമാന നിമിഷം. ചാന്ദ്രയാൻ-2നെ വഹിക്കുന്ന ബാഹുബലി എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക് 3 വികസിപ്പിച്ചത് ഇവിടെയാണ്. 650 ടൺ ഭാരവും 10 മീറ്റർ വ്യാസവും 200 ടൺ വീതിയുമുള്ള ജി.എസ്.എൽ.വി മാർക്ക് 3 വികസിപ്പിച്ചെടുത്തത് തിരുവനന്തപുരത്തെ വി.എസ്.എസ്.സിയാണ്. ഇവിടുത്തെ ലോഞ്ച് വെഹിക്കിൾ ഡിസൈൻ ഗ്രൂപ്പിന്‍റെ ഏറെക്കാലത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ജി.എസ്.എൽ.വി മാർക്ക് 3 യാഥാർഥ്യമായത്.

1990കളിൽ തുടങ്ങിയ ദൌത്യമാണ് ഇതിന്‍റെ പിറവിയിലേക്ക് എത്തിയത്. 2001 ഏപ്രിലിൽ ജി.എസ്.എൽ.വി മാർക്ക് 2 വിക്ഷേപിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ജി.എസ്.എൽ.വി മാർക്ക് 3 വികസിപ്പിച്ചത്. ഇത് യാഥാർഥ്യമായതോടെ ഭാരമേറിയ ഉപഗ്രങ്ങൾ വിക്ഷേപിക്കാൻ മറ്റ് രാജ്യങ്ങൾ ആശ്രയിക്കേണ്ട അവസ്ഥയിൽനിന്ന് ഇന്ത്യയ്ക്ക് മോചനമായി.

2018 നവംബർ 14ന് നടത്തിയ പരീക്ഷണ പറക്കൽ വിജയമായതോടെയാണ് ചാന്ദ്രയാൻ-2 ബാഹുബലിയുടെ ദൌത്യമായി മാറുന്നത്. ജിസാറ്റ് 29 ഉപഗ്രഹത്തെ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും ഈ റോക്കറ്റിന് സാധിച്ചിരുന്നു

You might also like

-