“ചരൺജിത്ത് സിങ് ഛന്നി” പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണ് " മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഛന്നിയുടെ രാഹുൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു

0

ലുധിയാന | പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിങ് ഛന്നിമത്സരിപ്പിക്കാൻ തീരുമാനമായി . ലുധിയാനയിൽ നടന്ന വിർച്വൽ റാലിയിൽ വച്ച് രാഹുൽ ഗാന്ധിയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
“ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണ് ” മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഛന്നിയുടെ രാഹുൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. ഛന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുത്ത പരിപാടിയിൽ വെച്ചാണ് പ്രഖ്യാപനം. നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. മുഖ്യമന്ത്രി ആരാകണമെന്നതിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ വന്ന അവസരങ്ങളിലെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും നവ്ജോത് സിംഗ് സിദ്ദുവിനെയും ജാക്കറിനെയും പോലുള്ള നേതാക്കൾ പഞ്ചാബ് കോൺഗ്രസിന്റെ അനുഗ്രഹമാണെന്നും ഛന്നി പ്രതികരിച്ചു. കാർഷിക നിയമത്തിനെതിരായ സമരത്തിൽ 700 കർഷകർ മരിക്കാൻ കാരണം ബിജെപിയും അകാലിദളും ആം ആദ്മി പാർട്ടിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സിദ്ദുവും ചരടുവലികൾ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാൻഡ് പിന്തുണയോടെ ഛന്നി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറില്ല. എന്നാല്‍ പഞ്ചാബില്‍ നേതൃതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി അവലംബിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കിയാണ് ചന്നിയെ തെരഞ്ഞെടുത്തതെന്നാണ് വിശദീകരണം.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു ചടങ്ങില്‍ പറഞ്ഞു. ചരണ്‍ജിത്ത് സിംഗ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനീയമായ ഭരണം കാഴ്ചവച്ചിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു. മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ഛന്നി ജനവിധി തേടുന്നത്. ചംകൗര്‍ സാഹിബ്, ഭദൗര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ഛന്നി മത്സരിക്കുക. 2007ല്‍ ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുമാണ് ഛന്നി നിയമസഭയിലെത്തിയത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ മന്ത്രിയായും 201516 കാലഘട്ടത്തില്‍ പ്രതിപക്ഷനേതാവായും ചരണ്‍ജിത്ത് സിംഗ് ഛന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമരീന്ദര്‍ സിംഗ് രാജിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറിലാണ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ഛന്നിയെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് പിന്തുണ ഛന്നിക്കായിരുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് തെരഞ്ഞെടുപ്പ് നടക്കുക.

You might also like

-