കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം വീടിനടുത്ത് കണ്ടെടുത്തു; രണ്ടു പേര്‍ അറസ്റ്റില്‍

ചാഡ് ജന്നിംഗ്‌സ് (32), കാതറിന്‍ എല്‍പെന്നര്‍(31) എന്നിവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇവരെ സെമിനോള്‍ കൗണ്ടി ജയിലിലേക്കയച്ചു. ടിമ്മന്‍സ് സ്ട്രീറ്റിലുള്ള ജെന്നിംഗ്‌സിന്റെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജെന്നിംഗ്‌സിനെതിരെ ചൈല്‍ഡ് അബ്യൂസ് ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഗൂഢാലോചന എന്ന വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തിട്ടുണ്ട്

0

ഒക്ലഹോമ | ഒന്നിനും മൂന്നിനും ഇടയില്‍ വയസ്സ് പ്രായമുള്ള കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം യുഎസിലെ ഒക്ലഹോമയിലെ വിജനമായ പ്രദേശത്തു കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണു സെമിനോള്‍ കൗണ്ടിയില്‍ കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതായി പൊലീസില്‍ വിവരം ലഭിച്ചത്. അന്വേഷണത്തില്‍ ഇതൊരു കൊലപാതകമാണെന്നും സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ അറസ്റ്റ് ചെയ്തതായും സെമിനോള്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചാഡ് ജന്നിംഗ്‌സ് (32), കാതറിന്‍ എല്‍പെന്നര്‍(31) എന്നിവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇവരെ സെമിനോള്‍ കൗണ്ടി ജയിലിലേക്കയച്ചു. ടിമ്മന്‍സ് സ്ട്രീറ്റിലുള്ള ജെന്നിംഗ്‌സിന്റെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ജെന്നിംഗ്‌സിനെതിരെ ചൈല്‍ഡ് അബ്യൂസ് ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഗൂഢാലോചന എന്ന വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ മരണത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു. തിരിച്ചറിയല്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ വിശദാംശങ്ങളും അറസ്റ്റിലായവരും കുട്ടിയും തമ്മിലുള്ള ബന്ധവും എന്താണെന്നു വ്യക്തമല്ല. സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായി ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് ബ്രൂക്ക് അര്‍ബിറ്റ്മാന്‍ അറിയിച്ചു.

You might also like

-