കോട്ടയത്തും ആലപ്പുഴയിലും മഴക്കെടുതിവിലയിരുത്താനെത്തിയ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം

പ്രതിഷേധവിവരമറിഞ്ഞ മന്ത്രിസംഘം തിരികെയെത്തി ദുരിതബാധിതരുടെ പ്രശ്‌നം കേട്ടതിന് ശേഷമാണ് ജില്ല വിട്ടത്.

0

കോട്ടയം : മഴക്കെടുതി വിലയിരുത്താന്‍ കോട്ടയത്തെത്തിയ കേന്ദ്രമന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം. ചങ്ങളത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചെങ്കിലും പരാതി കേള്‍ക്കാന്‍ നില്‍ക്കാതെ മന്ത്രിമാര്‍ മടങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധവിവരമറിഞ്ഞ മന്ത്രിസംഘം തിരികെയെത്തി ദുരിതബാധിതരുടെ പ്രശ്‌നം കേട്ടതിന് ശേഷമാണ് ജില്ല വിട്ടത്.

ജില്ലയില്‍ ചെങ്ങളത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജുജുവും അല്‍ഫോണ്‍സ് കണ്ണന്താനവും അടങ്ങുന്ന സംഘം ആദ്യം എത്തിയത്. മൂന്ന് മണിക്ക് ഇവിടെ എത്തിയ മന്ത്രിമാര്‍ അഞ്ച് മിനിറ്റ് പോലും അവിടെ നില്‍കാതെ ഉദ്യോഗസ്ഥരെ മാത്രം കണ്ടശേഷം മന്ത്രി നേരെ വാഹനത്തിലേറി ടൂറിസം മേഖലയായ കുമരകത്തേക്ക്. മന്ത്രി മടങ്ങിയതോടെ ക്യാമ്പിലെ അന്തേവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.പ്രതിഷേധം ശക്തമാണെന്നറിഞ്ഞതോടെ പോയ കേന്ദ്രമന്ത്രിമാര്‍ തിരികെ ക്യാമ്പിലെത്തി. കൂക്കി വിളിച്ചും കയ്യടിച്ചും ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കി.

ഒടുവില്‍ ദുരിതബാധിതര്‍ക്ക് പിന്തുണ പറഞ്ഞ് മുന്‍കൂട്ടി നിശ്ചയിച്ച ഇറഞ്ഞാല്‍ പ്രദേശത്തെ ക്യാമ്പ് സന്ദര്‍ശനം വെട്ടി ചുരുക്കി കേന്ദ്രമന്ത്രിമാര്‍ മടങ്ങി.ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ശേഷം എല്ലാ പരാതികളും പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയാണ് മന്ത്രിമാര്‍ മടങ്ങിയത്.

You might also like

-