ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ എൻഐയ്ക്ക്നല്‍കും

0

തിരുവനന്തപുരം : എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നു എന്‍.ഐ.എ വിവരങ്ങള്‍ തേടിയിരുന്നതായി സൂചന. സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങൾ നഷ്ടപ്പെടില്ലെന്നാണു സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് സിസിടിവി സ്ഥാപിച്ചതെങ്കിലും അന്ന് 14 ദിവസത്തെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ.

.ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടുമാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റിലെ സിസിടിവിയിൽ കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാൻ സാധിക്കും. ആറു മാസത്തെ ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കണമെന്നു സോളർ കേസ് അന്വേഷണ കമ്മിഷൻ ശുപാർശ ചെയ്തതിനെ തുടർന്നാണു കഴിഞ്ഞ സർക്കാർ ഒരു വർഷം വരെയുള്ള ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്. ക്യാമറ കേടായാലും മുൻപ് ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങൾ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധർ പറയുന്നു.ഈ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിൽ എത്തിയെങ്കിൽ അവരുടെയും അവരെ സഹായിച്ചവരുടെയും ദൃശ്യങ്ങൾ വീണ്ടടെടുക്കാൻ സാധിക്കും.

സരിതും, സ്വപ്നയും സന്ദീപ് നായരും അറസ്ററിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും ചീഫ് സെക്രട്ടറിയില്‍ നിന്നു എന്‍.ഐ.എ വിവരങ്ങള്‍ തേടിയിരുന്നു. അതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ തേടി സെക്രട്ടറിയേറ്റിലെത്തിയത്. കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്‍റെ ഔദ്യോഗിക ഓഫിസിലും എത്തിയെന്നാണ് എന്‍.ഐ.എ യ്ക്ക് കിട്ടിയ വിവരം

You might also like

-