ബസ് കൺസഷൻ നാണക്കേടല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; പരാമർശം പിൻവലിച്ച് ഗതാഗത മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി

ബസ് മുതലാളിമാർക്ക് ഓശാന പാടി വിദ്യാർത്ഥി കൺസഷൻ തോന്നുംപടിയാക്കാമെന്ന് മന്ത്രി ധരിച്ചുവെക്കരുത്. വിദ്യാർത്ഥികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് പല ബസ് ജീവനക്കാരും കാണുന്നത്. പല പ്രൈവറ്റ് ബസുകാരും അവരുടെ ഔദാര്യമെന്ന നിലയിലാണ് വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നത്. പ്രൈവറ്റ് ബസിലുള്ള വിദ്യാർത്ഥികളുടെ യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാർത്ഥികളുടെ അവകാശമാണ്.

0

തിരുവനന്തപുരം : രണ്ട് രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേട് ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരസ്യപ്രസ്താവനയ്‌ക്കെതിരെ എബിവിപി. പ്രസ്താവന പിൻവലിച്ച് മന്ത്രി വിദ്യാർത്ഥി സമൂഹത്തോട് മന്ത്രി മാപ്പ് പറയണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരി ആവശ്യപ്പെട്ടു.വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസഷനെന്നും അദ്ദേഹം പറഞ്ഞു.

ബസ് മുതലാളിമാർക്ക് ഓശാന പാടി വിദ്യാർത്ഥി കൺസഷൻ തോന്നുംപടിയാക്കാമെന്ന് മന്ത്രി ധരിച്ചുവെക്കരുത്. വിദ്യാർത്ഥികളെ രണ്ടാംകിട പൗരന്മാരായിട്ടാണ് പല ബസ് ജീവനക്കാരും കാണുന്നത്. പല പ്രൈവറ്റ് ബസുകാരും അവരുടെ ഔദാര്യമെന്ന നിലയിലാണ് വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നത്. പ്രൈവറ്റ് ബസിലുള്ള വിദ്യാർത്ഥികളുടെ യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാർത്ഥികളുടെ അവകാശമാണ്.

സീറ്റുണ്ടെങ്കിലും ബസിൽ വിദ്യാർത്ഥികൾ ഇരിക്കാൻ പാടില്ലെന്നതാണ് ഇവിടുത്തെ പ്രൈവറ്റ് ബസുകാരുടെ നിയമം. പൊരിവെയിലത്തും വിദ്യാർത്ഥികൾ ഊഴംകാത്ത് ബസ് വാതിൽക്കൽ നിൽക്കുന്നത് ബസ് സ്റ്റോപ്പുകളിലെ നിത്യകാഴ്ചയാണ്. ഇതൊക്കെ സഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ നോക്കി കൊഞ്ഞനംകുത്തുന്നതാണ് ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയെന്നും ശ്രീഹരി കുറ്റപ്പെടുത്തി.

തീർത്തും നിരുത്തരവാദിത്വപരമായ പ്രസ്താവന പിൻവലിച്ച് വിദ്യാർഥിസമൂഹത്തോട് മാപ്പ് പറയാൻ മന്ത്രി തയ്യാറാവണം. ധിക്കാരപരമായ നിലപാടുമായിട്ടാണ് മന്ത്രി മുന്നോട്ട് പോകുന്നതെങ്കിൽ ഗതാഗത മന്ത്രിയെ എബിവിപി വഴിയിൽ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-