ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയാക്കപെട്ട കന്യസ്ത്രീയുടെ ബലാത്സംഗ കേസിൽ ഈ മാസം 14 ലിന് വിധി

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസെടുത്തത്. കേസിൽ ഇതുവരെ 39 പേരെ വിസ്തരിച്ചു.13 പ്രാവശ്യം ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്നാണ് 2018 ജൂൺ 27ന് നൽകിയ പരാതിയിൽ കന്യാസ്ത്രീ വ്യക്തമാക്കുന്നത്.

0

കോട്ടയം | കന്യസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയാക്കപെട്ട കേസിൽ ഈ മാസം 14 ലിന് വിധി പറയും. കോട്ടയം അഡീഷണൽ സെഷൻ കോടതി കേസിൽ വിചാരണ പൂർത്തിയാക്കിയിരുന്നു . ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് കന്യാസ്ത്രീയെ ബലാത്സം ചെയ്തുവെന്നാണ് കേസ്.
കേസ് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചിരിന്നു . കഴിഞ്ഞയാഴ്ചയോടെ കേസിൽ വിചാരണ പൂർത്തിയായിരുന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, മൂന്ന് ബിഷപ്പുമാർ, 11 വൈദികർ, 24 കന്യാസ്ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിൽ വിസ്തരിച്ചതു . ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസെടുത്തത്. കേസിൽ ഇതുവരെ 39 പേരെ വിസ്തരിച്ചു.13 പ്രാവശ്യം ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്നാണ് 2018 ജൂൺ 27ന് നൽകിയ പരാതിയിൽ കന്യാസ്ത്രീ വ്യക്തമാക്കുന്നത്.

വൈക്കം ഡി വൈ എസ് പി ആയിരുന്ന കെ സുഭാഷിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണചുമതല നാല് മാസത്തോളം വിവിധ സംസ്ഥാനങ്ങളിലായിനടത്തിയ അന്വേഷണം നടത്തിയ ശേഷമാണ് ബിഷപ്പ് ഫ്രാങ്കോമുലക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ബലാത്സംഗം, അന്യായമായി തടവിൽ വെക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെയുള്ള ആറ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 83 സാക്ഷികളിൽ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിച്ചു. കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിൻ്റെ മൊബൈൽ ഫോണും ലാപ് ടോപ്പും അടക്കം കോടതിയിൽ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.

കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ വലിയരീതിയിലുള്ള പ്രതിഷേധമാണുയര്‍ന്നത്. സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിലേർപ്പെട്ടിരുന്നു .കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ കേസിൽ വിധി അനുകൂലമായാലും പ്രതികൂലമായാലും സഭക്കുള്ളിലും പൊതുസമൂഹത്തിലും വീണ്ടും ഫ്രാങ്കോ വിഷയം വീണ്ടും ചാർച്ചചെയ്യപെടും

You might also like

-