ദീപ മോഹന്റെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു സമരം അവസാനിപ്പിച്ചു .

നാനോ സയൻസ് മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ദീപയുടെ ഗവേഷണത്തിന് മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകും. 2024 നകം ഗവേഷണം പൂർത്തിയാക്കിയാൽ മതി. ഗവേഷണ കാലയളവിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സർവ്വകലാശാല ഉറപ്പുനൽകിയതായും വിദ്യാർത്ഥി അറിയിച്ചു. വിസിയുമായി നടത്തിയ ചർച്ചയിൽ താൻ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതായി ദീപ അറിയിച്ചു.

0

കോട്ടയം : നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെ എംജി സർവ്വകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥി ദീപ പി മോഹൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സർവകലാശാല ഉറപ്പുനൽകിയതായും ദീപ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സമരക്കാർക്ക് കൈമാറി. വൈസ് ചാൻസലർ ഡോ. സാബു തോമസുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചത്. ഇതോടെ 11 ദിവസത്തെ സമരം അവസാനിപ്പിക്കുകയാണെന്ന് ദീപ അറിയിച്ചു. എംജി സർവ്വകലാശാലയിലെ ഗവേഷക മാർഗദർശിയായിരുന്ന നന്ദകുമാറിനെ ഐഐയുസിഎൻഎന്നിൽ നിന്നും പുറത്താക്കിയതായും ദീപ അറിയിച്ചു. നന്ദകുമാറിനെ വകുപ്പിൽ നിന്നും മാറ്റിയതായാണ് വിവരം.

തന്റെ സമരത്തിന് നൂറ് ശതമാനം വിജയം ലഭിച്ചുവെന്ന് ദീപ പറഞ്ഞു. ദീപയുടെ ഗവേഷണത്തിന് ആവശ്യായ എല്ലാ സാമഗ്രികളും കൃത്യ സമയത്ത് നൽകാൻ തീരുമാനമായി. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. 2020 മാർച്ച് 24 മുതൽ നാല് വർഷത്തേക്ക് ഗവേഷണ കാലാവധി നീട്ടി നൽകും. സമരസംബന്ധമായ ഒരു പ്രതികാര നടപടികളും ഉണ്ടാകുന്നതല്ലെന്നും അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നു.

തന്റെ സമരം ഏറ്റെടുത്ത ഭീമ ആർമി കേരളയ്‌ക്ക് നന്ദിയറിയിക്കുന്നതായി ദീപ അറിയിച്ചു. ഈ സമരം മുന്നോട്ട് കൊണ്ടുപോകാൻ നിരവധി ആളുകളുടം സഹായം ലഭിച്ചിരുന്നു. ദളിത് സംഘടനകളും പിന്തുണ നൽകിയിരുന്നു. എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ദീപ മോഹൻ വ്യക്തമാക്കി.

You might also like

-