‘അഫ്സ്പ’ നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് സുപ്രീം കോടതി നിര്‍ദേശം

1958-ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്​പ (Armed Forces Special Powers Act) ഇത് നടപ്പാക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു

0

ഡൽഹി :പ്രത്യേക സൈനിക അധികാര നിയമമായ അഫ്സ്പയില്‍ മാറ്റം വരുത്തൊനൊരുങ്ങി സര്‍ക്കാര്‍. സംഘര്‍ഷ ബാധിത മേഖലകളില്‍ സൈന്യം അമിത അധികാരം ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മരണത്തിന് കാരണമായേക്കാവുന്ന തരത്തിലുള്ള വെടിവപ്പ് തടയണമെന്നതാണ് നിര്‍ദേശിക്കപ്പെട്ട ഭേദഗതി.ക്രമസമാധാന പാലനത്തിനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും പാലിച്ചില്ലെങ്കില്‍ അറസ്റ്റോ, ബല പ്രയോഗമോ, വെടിവെപ്പോ നടത്താമെന്നാണ് പ്രത്യേക സൈനിക അധികാര നിയമത്തിലെ വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചന. അഫ്സ്പ നിയമം മറയാക്കി വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.

നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് രണ്ട് വര്‍ഷം മുമ്പ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ പ്രശ്ന ബാധിത മേഖലകള്‍ നിയമത്തിന് കീഴില്‍ കൊണ്ട് വരുമെന്ന നിര്‍ദേശവും ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവക്കുന്നുണ്ട്. നിയമത്തെക്കുറിച്ചുള്ള പരാതികള്‍ പരിഗണിക്കാനും സംവിധാനമൊരുക്കും.

എന്നാല്‍ ഭേദഗതി നീക്കത്തിനെതിരെ സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. നിയമം ദുര്‍ബലമായാല്‍ പ്രശ്ന ബാധിത മേഖലയില്‍ അത് ഫലം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി 300 സുരക്ഷ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയെ സമീപിച്ചു. അസ്സം, നാഗാലാന്റ്, മണിപ്പൂര്‍, ജമ്മുകശ്മീര്‍, എന്നിവിടഹ്ങളിലാണ് നിലവില്‍ അഫ്സ്പ നിലവിലുള്ളത്.
1958-ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്​പ (Armed Forces Special Powers Act) ഇത് നടപ്പാക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്ര­കാ­രം അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങിലാണ് പ്രശ്‌നങ്ങൾ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലൈയിൽ The Armed Forces (Jammu and Kashmir) Special Powers Act എന്ന പേരിൽ ജമ്മുകശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു.

നിയമം ലംഘിക്കുന്നവർക്കോ അഞ്ചിൽ കൂടുതൽ പേർ സംഘം ചേർന്നാലോ ആയുധങ്ങൾ കൈവശം വെച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നൽകുന്നു. ഇത്തരം നടപടികളിൽ കരസേനാ ഓഫീസർമാർക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അഫ്സ്പ നി­യ­മ­പ്ര­കാ­രം സൈ­ന്യ­ത്തി­ന് ആരെ എപ്പോൾ വേ­ണ­മെ­ങ്കി­ലും അറ­സ്റ്റു ചെ­യ്യാ­നും കേ­സ് എടുക്കാതെ തട­വിൽ വെ­ക്കാ­നും അധി­കാ­ര­മു­ണ്ട്.സർക്കാറിനെതിരായി കൂ­ട്ടം കൂ­ടു­ക­യോ, നി­യ­മം കൈ­യ്യി­ലെ­ടു­ക്കു­ന്ന­താ­യി തോ­ന്നു­ക­യോ ചെ­യ്യു­ന്ന സമ­യ­ങ്ങ­ളിൽ സൈ­ന്യ­ത്തി­ന് ഇട­പെ­ടാ­വു­ന്ന­താ­ണ്. ഏത് വീ­ട്ടി­ലും എപ്പോൾ വേ­ണ­മെ­ങ്കി­ലും പ്ര­ത്യേ­കി­ച്ച് കാ­ര­ണ­മൊ­ന്നും കൂ­ടാ­തെ തി­ര­ച്ചിൽ നട­ത്താ­വു­ന്ന­താ­ണ്. ഈ നി­യ­മ­ം പ്രദേ­ശ­വാ­സി­ക­ളു­ടെ ജീ­വ­നും സ്വ­ത്തി­നു­മു­ള്ള സു­ര­ക്ഷി­ത­ത്വം ഇല്ലാ­താ­ക്കി­യെ­ന്ന് മാ­ത്ര­മ­ല്ല. ഭര­ണ­കൂ­ട­ത്തി­നെ­തി­രെ­യു­ള്ള പ്ര­വർ­ത്ത­ന­ങ്ങൾ­ക്ക് പ്രേ­രി­പ്പി­ക്ക­ക­യും ചെ­യ്തു. മണി­പ്പൂ­രിൽ ഇത്ത­രം പ്ര­തി­ഷേ­ധ­ങ്ങൾ­ക്ക് നേ­തൃ­ത്വം കൊ­ടു­ത്ത­ത് ഇറോം ശർമ്മിളയാ­ണ്. പത്തു വർ­ഷ­മാ­യി അവർ നട­ത്തു­ന്ന നി­രാ­ഹാര സത്യാ­ഗ്ര­ഹം മണി­പ്പൂ­രി­ന്റെ ചരി­ത്ര­ത്തി­ലെ ആദ്യ­ത്തെ സം­ഭ­വ­മാ­ണ്.

You might also like

-