കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും,കപിൽ സിബിൽ രാഹുൽ ഏറ്റുമുട്ടൽ

30 കൊല്ലത്തിൽ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ലെന്നും എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് രാഹുല്‍ പറഞ്ഞതെന്നുമായിരുന്നു കപില്‍ സിബലിന്‍റെ ട്വീറ്റ്

0

ഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെയാണ് സോണിയ തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അറിയിച്ചിരിക്കുന്നത്.
7 മണിക്കൂര്‍ നീണ്ടുനിന്ന ശേഷമാണ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചത്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ അദ്ധ്യക്ഷനെ വേണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉടനീളം ഉയര്‍ന്നുവന്നത്. എന്നാല്‍  രാഹുല്‍ ഒഴിഞ്ഞുമാറുകയും സോണിയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയുമാണ് ചെയ്തത്. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി അദ്ധ്യക്ഷനെ കണ്ടെത്തുമെന്നാണ് യോഗത്തില്‍ തീരുമാനമായത്.ഇന്ന് ചേര്‍ന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലും പുറത്തും അരങ്ങേറിയത് പൊട്ടിത്തെറിക്കിടയാക്കിയ അസാധാരണ സംഭവങ്ങളായിരുന്നു. ചർച്ച തുടക്കത്തിൽ തന്നെ കത്തെഴുതിയ നേതാക്കൾക്കെതിരെ നേതൃത്വം തിരിച്ചു. ഗുലാംനബി ആസാദ്
രാജിസന്നദ്ധത അറിയിച്ചു.

രാഹുൽ ഗാന്ധി നേതാക്കൾക്കെതിരെ തിരിഞ്ഞെന്ന മാധ്യമ വാർത്ത വന്നതോടെ കപിൽ സിബിൽ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. 30 കൊല്ലത്തിൽ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ലെന്നും എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് രാഹുല്‍ പറഞ്ഞതെന്നുമായിരുന്നു കപില്‍ സിബലിന്‍റെ ട്വീറ്റ്. എന്നാല്‍ താൻ ആരെയും ബിജെപി ഏജന്‍റുമാരെന്ന് വിളിച്ചില്ലെന്ന് രാഹുൽ ഗാന്ധി നേരിട്ട് അറിയിച്ചതോടെയാണ് കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് യോഗത്തില്‍ അറിയിച്ചു. സോണിയയുടെയും രാഹുലിന്റെയും പേരുകള്‍ തന്നെയാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സോണിയയെ പിന്തുണച്ചപ്പോള്‍ അഹമ്മദ് പട്ടേല്‍ രാഹുലിനാണ് പിന്തുണ നല്‍കിയത്.

You might also like

-