ട്രംപ് ടീഷര്‍ട്ട് ധരിച്ചതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരം

വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരവും, പ്രിന്‍സിപ്പല്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കുകയും ചെയ്യണമെന്നതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍. ജൂലൈ 25 ചൊവ്വാഴ്ചയായിരുന്നു തീരുമാനമെടുത്തത്.

0

ശാലേം (ഒറിഗന്‍): ഡൊണാള്‍ഡ് ജെ. ട്രംപ് ബോര്‍ഡര്‍ വാള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടീഷര്‍ട്ട് ധരിച്ച് സ്കൂളില്‍ ഹാജരായ വിദ്യാര്‍ത്ഥിയെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജില്ലാ വിദ്യാഭ്യാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍ന്നു.

വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരവും, പ്രിന്‍സിപ്പല്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കുകയും ചെയ്യണമെന്നതാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍. ജൂലൈ 25 ചൊവ്വാഴ്ചയായിരുന്നു തീരുമാനമെടുത്തത്.

ലിബര്‍ട്ടി ഹൈസ്കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥി അഡിസണ്‍ ബാര്‍ണീസ് (18) ഈവര്‍ഷം ആദ്യമാണ് ടീഷര്‍ട്ട് ധരിച്ച് സ്കൂളില്‍ എത്തിയത്. ഇമിഗ്രേഷന്‍ പോളിസിയെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നതിനിടയില്‍ ഷര്‍ട്ട് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കെതിരേ പ്രതിക്ഷേധം ഉയര്‍ന്നപ്പോള്‍ ടീഷര്‍ട്ട് മറയ്ക്കുകയോ, വീട്ടില്‍ പോകുകയോ ചെയ്യണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ചതിനാണ് അഡിസനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന് വിദ്യാര്‍ത്ഥി ഈ വിഷയത്തെക്കുറിച്ച് കത്തയ്ക്കുകയും, “ഫ്രീഡം ഓഫ് സ്പീച്ച്’ എന്ന ഭരണഘടനാവകാശം നിഷേധിക്കുകയും ചെയ്തതായി പരാതിപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥിയെ അനുകൂലിച്ചത് വലിയ ചര്‍ച്ചാവിഷയമായിരുന്നു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലോ സ്യൂട്ട് ഫയല്‍ ചെയ്യുകയാണെന്നു ഹില്‍സ്ബറോ വിദ്യാഭ്യാസ ജില്ലാ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണിയുമായി നടന്ന ചര്‍ച്ചയിലാണ് കേസ് ഒത്തുതീര്‍പ്പായത്. കാലിഫോര്‍ണിയ ബെന്‍ബ്രൂക്ക് ലോ ഗ്രൂപ്പാണ് വിദ്യാര്‍ത്ഥിക്കുവേണ്ടി ഹാജരായത്.

You might also like

-